മിന്ന: നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽനിന്നു കഴിഞ്ഞ മാസം ഭീകരർ തട്ടിക്കൊണ്ടുപോയ 100 സ്കൂൾ വിദ്യാർഥികളെ വിട്ടയച്ചു.
നൂറിലേറെ വിദ്യാർഥികൾ ഇപ്പോഴും ഭീകരരുടെ തടങ്കലിലാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു.
മോചിതരായ വിദ്യാർഥികൾ നൈജർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയിലെത്തി അധികൃതരെ കാണും. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിരുന്നില്ല.
നൈജർ സംസ്ഥാനത്ത് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.